96: അലഖ് (ഭ്രൂണം)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.
1 اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ
മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു.
2 خَلَقَ الْإِنسَانَ مِنْ عَلَقٍ
നീ വായിക്കുക നിന്‍റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു.
3 اقْرَأْ وَرَبُّكَ الْأَكْرَمُ
പേന കൊണ്ട്‌ പഠിപ്പിച്ചവന്‍
4 الَّذِي عَلَّمَ بِالْقَلَمِ
മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു.
5 عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ
നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു.
6 كَلَّا إِنَّ الْإِنسَانَ لَيَطْغَىٰ
തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍
7 أَن رَّآهُ اسْتَغْنَىٰ
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ്‌ മടക്കം.
8 إِنَّ إِلَىٰ رَبِّكَ الرُّجْعَىٰ
വിലക്കുന്നവനെ നീ കണ്ടുവോ?
9 أَرَأَيْتَ الَّذِي يَنْهَىٰ
ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍.
10 عَبْدًا إِذَا صَلَّىٰ
അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍, (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?
11 أَرَأَيْتَ إِن كَانَ عَلَى الْهُدَىٰ
അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍
12 أَوْ أَمَرَ بِالتَّقْوَىٰ
അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?
13 أَرَأَيْتَ إِن كَذَّبَ وَتَوَلَّىٰ
അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്‌?
14 أَلَمْ يَعْلَم بِأَنَّ اللَّهَ يَرَىٰ
നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും.
15 كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ
കള്ളം പറയുന്ന, പാപം ചെയ്യുന്ന കുടുമ.
16 نَاصِيَةٍ كَاذِبَةٍ خَاطِئَةٍ
എന്നിട്ട്‌ അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.
17 فَلْيَدْعُ نَادِيَهُ
നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം.
18 سَنَدْعُ الزَّبَانِيَةَ
നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത്‌, നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക. ۩
19 كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِب ۩

കുറിപ്പുകൾ: സൂറത്തുത്തീൻ (95)

1. നാല് പവിത്രമായ കാര്യങ്ങൾ: അത്തിപ്പഴം, ഒലീവ്, സീനാ പർവ്വതം (തൂർ സിനൈ), നിർഭയമായ ഈ നഗരം (മക്ക) എന്നിവയെക്കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. ഇവ നബിമാരായ നൂഹ്, ഇബ്രാഹീം, മൂസ, ഈസ, മുഹമ്മദ് (അവർക്കെല്ലാം അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ) എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ സൂചിപ്പിക്കുന്നുവെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

2. ഏറ്റവും ഉൽകൃഷ്ടമായ സൃഷ്ടിപ്പ്: മനുഷ്യനെ ഏറ്റവും നല്ല രൂപത്തിലാണ് (അഹ്സനി തഖ് വീം) നാം സൃഷ്ടിച്ചിട്ടുള്ളതെന്ന് അല്ലാഹു ഇതിൽ പ്രഖ്യാപിക്കുന്നു. ശാരീരികമായും ബുദ്ധിപരമായും ആത്മീയമായും മനുഷ്യന് നൽകപ്പെട്ട ഈ ഔന്നത്യത്തെക്കുറിച്ച് ചെറിയമുണ്ടം വിവർത്തനത്തിൽ ഊന്നിപ്പറയുന്നു.

3. തരംതാഴ്ത്തപ്പെടുന്ന അവസ്ഥ: അല്ലാഹു നൽകിയ ഈ ഉന്നത സ്ഥാനം നിലനിർത്താത്തവരെ നാം 'താഴ്ന്നവരിൽ താഴ്ന്നവരാക്കി' (അസ്ഫല സാഫിലീൻ) മാറ്റുമെന്ന് ഖുർആൻ മുന്നറിയിപ്പ് നൽകുന്നു. വാർദ്ധക്യത്തിലെ അവശതയെയോ അതല്ലെങ്കിൽ മനുഷ്യൻ്റെ സ്വഭാവം വഷളാകുന്നതിനെയോ ആണ് ഇത് സൂചിപ്പിക്കുന്നത്.

4. രക്ഷപ്പെട്ടവർ: വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് മാത്രമാണ് ഈ താഴ്ചയിൽ നിന്ന് ഒഴിവാകാൻ കഴിയുക. അവർക്ക് മുറിഞ്ഞുപോകാത്ത പ്രതിഫലം (അജ്‌റുൻ ഗൈറു മംനൂൻ) അല്ലാഹുവിങ്കൽ ഉണ്ടെന്ന് അമാനി തഫ്സീർ വിവരിക്കുന്നു. വിശ്വാസവും കർമ്മവുമാണ് മനുഷ്യൻ്റെ മൂല്യം നിർണ്ണയിക്കുന്നത്.

5. അല്ലാഹു ഏറ്റവും വലിയ വിധികർത്താവ്: ഇത്രയൊക്കെ വ്യക്തമായിട്ടും പ്രതിഫലദിനത്തെ തള്ളിക്കളയാൻ നിനക്ക് എങ്ങനെ സാധിക്കും എന്ന് മനുഷ്യനോട് അല്ലാഹു ചോദിക്കുന്നു. അല്ലാഹു വിധികർത്താക്കളിൽ വെച്ച് ഏറ്റവും വലിയ വിധികർത്താവല്ലേ എന്ന ചോദ്യത്തോടെ അധ്യായം അവസാനിക്കുന്നു. ഈ ചോദ്യം കേൾക്കുമ്പോൾ "അതെ, അതിന് ഞാൻ സാക്ഷിയാണ്" എന്ന് മറുപടി നൽകുന്നത് സുന്നത്താണ്.