അദ്ധ്യായം 93: ളുഹാ (പൂര്‍വ്വാഹ്നം)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 പൂര്‍വ്വാഹ്നം തന്നെയാണ സത്യം;
وَالضُّحَى
2 രാത്രി തന്നെയാണ സത്യം; അത്‌ ശാന്തമാവുമ്പോള്‍
وَاللَّيْلِ إِذَا سَجَى
3 (നബിയേ,) നിന്‍റെ രക്ഷിതാവ്‌ നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.
مَا وَدَّعَكَ رَبُّكَ وَمَا قَلَى
4 തീര്‍ച്ചയായും പരലോകമാണ്‌ നിനക്ക്‌ ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.
وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَى
5 വഴിയെ നിനക്ക്‌ നിന്‍റെ രക്ഷിതാവ്‌ (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്‌
وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَى
6 നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും , എന്നിട്ട്‌ (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ?
أَلَمْ يَجِدْكَ يَتِيمًا فَآوَى
7 നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട്‌ (നിനക്ക്‌) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.
وَوَجَدَكَ ضَالًّا فَهَدَى
8 നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട്‌ അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.
وَوَجَدَكَ عَائِلًا فَأَغْنَى
9 എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌
فَأَمَّا الْيَتِيمَ فَلَا تَقْهَرْ
10 ചോദിച്ച്‌ വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌.
وَأَمَّا السَّائِلَ فَلَا تَنْهَرْ
11 നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച്‌ നീ സംസാരിക്കുക.
وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ