അദ്ധ്യായം 90: ബലദ് (രാജ്യം)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട്‌ ഞാന്‍ സത്യം ചെയ്തു പറയുന്നു.
لَا أُقْسِمُ بِهَذَا الْبَلَدِ
2 നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ്‌ താനും.
وَأَنتَ حِلٌّ بِهَذَا الْبَلَدِ
3 ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.
وَوَالِدٍ وَمَا وَلَدَ
4 തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത്‌ ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.
لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ
5 അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന്‌ അവന്‍ വിചാരിക്കുന്നുണേ്ടാ?
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ
6 അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്‌.
يَقُولُ أَهْلَكْتُ مَالًا لُّبَدًا
7 അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്‌?
أَيَحْسَبُ أَن لَّمْ يَرَهُ أَحَدٌ
8 അവന്‌ നാം രണ്ട്‌ കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?
أَلَمْ نَجْعَل لَّهُ عَيْنَيْنِ
9 ഒരു നാവും രണ്ടു ചുണ്ടുകളും
وَلِسَانًا وَشَفَتَيْنِ
10 തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.
وَهَدَيْنَاهُ النَّجْدَيْنِ
11 എന്നിട്ട്‌ ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല.
فَلَا اقْتَحَمَ الْعَقَبَةَ
12 ആ മലമ്പാത എന്താണെന്ന്‌ നിനക്കറിയാമോ?
وَمَا أَدْرَاكَ مَا الْعَقَبَةُ
13 ഒരു അടിമയെ മോചിപ്പിക്കുക.
فَكُّ رَقَبَةٍ
14 അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.
أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ
15 കുടുംബബന്ധമുള്ള അനാഥയ്ക്ക്‌
يَتِيمًا ذَا مَقْرَبَةٍ
16 അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്‌
أَوْ مِسْكِينًا ذَا مَتْرَبَةٍ
17 പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.
ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ
18 അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.
أُوْلَئِكَ أَصْحَابُ الْمَيْمَنَةِ
19 നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍.
وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ
20 അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്‌.
عَلَيْهِمْ نَارٌ مُّؤْصَدَةٌ