അദ്ധ്യായം 82: ഇന്‍ഫിത്വാര്‍ (പൊട്ടിക്കീറല്‍)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 ആകാശം പൊട്ടി പിളരുമ്പോള്‍.
إِذَا السَّمَاء انفَطَرَتْ
2 നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍.
وَإِذَا الْكَوَاكِبُ انتَثَرَتْ
3 സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍.
وَإِذَا الْبِحَارُ فُجِّرَتْ
4 ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍
وَإِذَا الْقُبُورُ بُعْثِرَتْ
5 ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട്‌ മേറ്റീവ്ച്ചതും എന്താണെന്ന്‌ അറിയുന്നതാണ്‌.
عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ
6 ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?
يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ
7 നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.
الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ
8 താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.
فِي أَيِّ صُورَةٍ مَّا شَاء رَكَّبَكَ
9 അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു.
كَلَّا بَلْ تُكَذِّبُونَ بِالدِّينِ
10 തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌.
وَإِنَّ عَلَيْكُمْ لَحَافِظِينَ
11 രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍.
كِرَامًا كَاتِبِينَ
12 നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ അവര്‍ അറിയുന്നു.
يَعْلَمُونَ مَا تَفْعَلُونَ
13 തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.
إِنَّ الْأَبْرَارَ لَفِي نَعِيمٍ
14 തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും
وَإِنَّ الْفُجَّارَ لَفِي جَحِيمٍ
15 പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന്‌ എരിയുന്നതാണ്‌.
يَصْلَوْنَهَا يَوْمَ الدِّينِ
16 അവര്‍ക്ക്‌ അതില്‍ നിന്ന്‌ മാറി നില്‍ക്കാനാവില്ല.
وَمَا هُمْ عَنْهَا بِغَائِبِينَ
17 പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?
وَمَا أَدْرَاكَ مَا يَوْمُ الدِّينِ
18 വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?
ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ
19 ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.
يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا وَالْأَمْرُ يَوْمَئِذٍ لِلَّهِ