81: തക് വീര്‍ (ചുറ്റിപ്പൊതിയല്‍)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,
1 إِذَا الشَّمْسُ كُوِّرَتْ
നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,
2 وَإِذَا النُّجُومُ انكَدَرَتْ
പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,
3 وَإِذَا الْجِبَالُ سُيِّرَتْ
പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,
4 وَإِذَا الْعِشَارُ عُطِّلَتْ
വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,
5 وَإِذَا الْوُحُوشُ حُشِرَتْ
സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,
6 وَإِذَا الْبِحَارُ سُجِّرَتْ
ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,
7 وَإِذَا النُّفُوسُ زُوِّجَتْ
(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,
8 وَإِذَا الْمَوْءُودَةُ سُئِلَتْ
താന്‍ എന്തൊരു കുറ്റത്തിനാണ്‌ കൊല്ലപ്പെട്ടത്‌ എന്ന്‌.
9 بِأَيِّ ذَنبٍ قُتِلَتْ
(കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.
10 وَإِذَا الصُّحُفُ نُشِرَتْ
ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍
11 وَإِذَا السَّمَاءُ كُشِطَتْ
ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.
12 وَإِذَا الْجَحِيمُ سُعِّرَتْ
സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.
13 وَإِذَا الْجَنَّةُ أُزْلِفَتْ
ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത്‌ എന്തെന്ന്‌ അറിയുന്നതാണ്‌.
14 عَلِمَتْ نَفْسٌ مَّا أَحْضَرَتْ
പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട്‌ ഞാന്‍ സത്യം ചെയ്തു പറയുന്നു.
15 فَلَا أُقْسِمُ بِالْخُنَّسِ
സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും
16 الْجَوَارِ الْكُنَّسِ
രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,
17 وَاللَّيْلِ إِذَا عَسْعَسَ
പ്രഭാതം വിടര്‍ന്ന്‌ വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.)
18 وَالصُّبْحِ إِذَا تَنَفَّسَ
തീര്‍ച്ചയായും ഇത്‌ (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു.
19 إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ
ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ)
20 ذِي قُوَّةٍ عِندَ ذِي الْعَرْشِ مَكِينٍ
അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ)
21 مُّطَاعٍ ثَمَّ أَمِينٍ
നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ,
22 وَمَا صَاحِبُكُم بِمَجْنُونٍ
തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച്‌ അദ്ദേഹം കണ്ടിട്ടുണ്ട്‌.
23 وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ
അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക്‌ കാണിക്കുന്നവനുമല്ല.
24 وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ
ഇത്‌ (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.
25 وَمَا هُوَ بِقَوْلِ شَيْطَانٍ رَّجِيمٍ
അപ്പോള്‍ എങ്ങോട്ടാണ്‌ നിങ്ങള്‍ പോകുന്നത്‌?
26 فَأَيْنَ تَذْهَبُونَ
ഇത്‌ ലോകര്‍ക്ക്‌ വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
27 إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ
അതായത്‌ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക്‌ വേണ്ടി.
28 لِمَن شَاءَ مِنكُمْ أَن يَسْتَقِيمَ
ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.
29 وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ رَبُّ الْعَالَمِينَ

കുറിപ്പുകൾ: സൂറത്തുത്തക് വീർ (81)

1. പ്രപഞ്ചത്തിൻ്റെ അന്ത്യം: സൂര്യൻ ചുറ്റിപ്പൊതിയപ്പെടുകയും (പ്രകാശം നഷ്ടപ്പെടുക), നക്ഷത്രങ്ങൾ ഉതിർന്നു വീഴുകയും, പർവ്വതങ്ങൾ ചലിപ്പിക്കപ്പെടുകയും ചെയ്യുന്ന അന്ത്യദിനത്തിൻ്റെ ഭീകര ദൃശ്യങ്ങൾ വിവരിച്ചുകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. പ്രപഞ്ചം നിലവിലുള്ള വ്യവസ്ഥയിൽ നിന്ന് പൂർണ്ണമായും മാറുന്ന ഘട്ടമാണിതെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

2. വിചാരണ ചെയ്യപ്പെടുന്ന ക്രൂരതകൾ: ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെൺകുട്ടികളോട് "ഏത് കുറ്റത്തിനാണ് നീ കൊല്ലപ്പെട്ടത്?" എന്ന് ചോദിക്കപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് ഈ അധ്യായം പരാമർശിക്കുന്നു (സൂക്തം 8-9). അജ്ഞാനകാലത്തെ ക്രൂരതകൾക്ക് അല്ലാഹുവിൻ്റെ മുൻപിൽ മറുപടി പറയേണ്ടി വരുമെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ വ്യക്തമാക്കുന്നു.

3. കർമ്മരേഖകൾ തുറക്കപ്പെടുന്നു: ഓരോ മനുഷ്യൻ്റെയും പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയ ഏടുകൾ അന്ന് പരസ്യമായി തുറക്കപ്പെടും. ആകാശം തൊലി ഉരിക്കപ്പെടുകയും നരകം ആളിത്തീർക്കപ്പെടുകയും സ്വർഗ്ഗം അടുത്തു കൊണ്ടുവരപ്പെടുകയും ചെയ്യുമ്പോൾ, ഓരോരുത്തരും താൻ എന്ത് കർമ്മമാണ് മുൻകൂട്ടി ചെയ്തുവെച്ചതെന്ന് കൃത്യമായി മനസ്സിലാക്കുമെന്ന് ഖുർആൻ ഓർമ്മിപ്പിക്കുന്നു.

4. ദിവ്യസന്ദേശത്തിൻ്റെ വിശ്വാസ്യത: ഈ ഖുർആൻ അല്ലാഹുവിൻ്റെ മാന്യനായ ഒരു ദൂതൻ (ജിബ്‌രീൽ) കൊണ്ടുവന്നതാണെന്ന് അല്ലാഹു സത്യം ചെയ്ത് പറയുന്നു. ആ ദൂതൻ അങ്ങേയറ്റം കരുത്തനും അല്ലാഹുവിൻ്റെ അടുക്കൽ വലിയ സ്ഥാനമുള്ളവനുമാണ്. ഖുർആൻ കൈമാറുന്നതിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

5. പിശാചിൻ്റെ വാക്കല്ല: മുഹമ്മദ് നബി (സ) ഒരു ഭ്രാന്തനല്ലെന്നും അദ്ദേഹം ജിബ്‌രീലിനെ വ്യക്തമായ ചക്രവാളത്തിൽ കണ്ടിട്ടുണ്ടെന്നും അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു. ഇത് ശപിക്കപ്പെട്ട പിശാചിൻ്റെ വാക്കല്ല. ചിന്തിക്കുന്നവർക്കുള്ള ഒരു ഉൽബോധനമാണിതെന്നും അല്ലാഹു ഉദ്ദേശിക്കാതെ നിങ്ങൾക്ക് ഒന്നും ഉദ്ദേശിക്കാൻ കഴിയില്ലെന്നും പറഞ്ഞുകൊണ്ട് അധ്യായം അവസാനിക്കുന്നു.