അദ്ധ്യായം 86: ത്വാരിഖ് (രാത്രിയില്‍ വരുന്നത്)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.
وَالسَّمَاء وَالطَّارِقِ
2 രാത്രിയില്‍ വരുന്നത്‌ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?
وَمَا أَدْرَاكَ مَا الطَّارِقُ
3 തുളച്ച്‌ കയറുന്ന നക്ഷത്രമത്രെ അത്‌.
النَّجْمُ الثَّاقِبُ
4 തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.
إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ
5 എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്ന്‌
فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ
6 തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.
خُلِقَ مِن مَّاء دَافِقٍ
7 മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന്‌ അത്‌ പുറത്തു വരുന്നു.
يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ
8 അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.
إِنَّهُ عَلَى رَجْعِهِ لَقَادِرٌ
9 രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം
يَوْمَ تُبْلَى السَّرَائِرُ
10 അപ്പോള്‍ അവന്‌ (മനുഷ്യന്‌) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല.
فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ
11 ആവര്‍ത്തിച്ച്‌ മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും
وَالسَّمَاء ذَاتِ الرَّجْعِ
12 സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.
وَالْأَرْضِ ذَاتِ الصَّدْعِ
13 തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.
إِنَّهُ لَقَوْلٌ فَصْلٌ
14 ഇതു തമാശയല്ല.
وَمَا هُوَ بِالْهَزْلِ
15 തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
إِنَّهُمْ يَكِيدُونَ كَيْدًا
16 ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
وَأَكِيدُ كَيْدًا
17 ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക്‌ കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക്‌ അവര്‍ക്ക്‌ താമസം നല്‍കിയേക്കുക.
فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا