അദ്ധ്യായം 84: ഇന്ഷിഖാഖ് (പൊട്ടിപിളരല്‍)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 ആകാശം പിളരുമ്പോൾ,
إِذَا السَّمَاء انشَقَّتْ
2 അത്‌ അതിന്‍റെ രക്ഷിതാവിന്‌ കീഴ്പെടുകയും ചെയ്യുമ്പോൾ-അത്‌ (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നുതാനും.
وَأَذِنَتْ لِرَبِّهَا وَحُقَّتْ
3 ഭൂമി നീട്ടപ്പെടുമ്പോൾ
وَإِذَا الْأَرْضُ مُدَّتْ
4 അതിലുള്ളത്‌ അത്‌ (പുറത്തേക്ക്‌) ഇടുകയും, അത്‌ കാലിയായിത്തീരുകയും ചെയ്യുമ്പോൾ,
وَأَلْقَتْ مَا فِيهَا وَتَخَلَّتْ
5 അതിന്‍റെ രക്ഷിതാവിന്‌ അത്‌ കീഴ്പെടുകയും ചെയ്യുമ്പോൾ- അത്‌ (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നു താനും.
وَأَذِنَتْ لِرَبِّهَا وَحُقَّتْ
6 ഹേ, മനുഷ്യാ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക്‌ കടുത്ത അദ്ധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു.
يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَى رَبِّكَ كَدْحًا فَمُلَاقِيهِ
7 എന്നാല്‍ (പരലോകത്ത്‌) ഏതൊരുവന്ന്‌ തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ,
فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ
8 അവന്‍ ലഘുവായ വിചാരണയ്ക്ക്‌ (മാത്രം) വിധേയനാകുന്നതാണ്‌.
فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا
9 അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക്‌ സന്തുഷ്ടനായിക്കൊണ്ട്‌ തിരിച്ചുപോകുകയും ചെയ്യും.
وَيَنقَلِبُ إِلَى أَهْلِهِ مَسْرُورًا
10 എന്നാല്‍ ഏതൊരുവന്‌ തന്‍റെ രേഖ അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ
وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاء ظَهْرِهِ
11 അവന്‍ നാശമേ എന്ന്‌ നിലവിളിക്കുകയും,
فَسَوْفَ يَدْعُو ثُبُورًا
12 ആളിക്കത്തുന്ന നരകാഗ്നിയില്‍ കടന്ന്‌ എരിയുകയും ചെയ്യും.
وَيَصْلَى سَعِيرًا
13 തീർച്ചയായും അവന്‍ അവന്‍റെ സ്വന്തക്കാര്‍ക്കിടയില്‍ സന്തോഷത്തോടെ കഴിയുന്നവനായിരുന്നു.
إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا
14 തീർച്ചയായും അവന്‍ ധരിച്ചു; അവന്‍ മടങ്ങി വരുന്നതേ അല്ല എന്ന്‌.
إِنَّهُ ظَنَّ أَن لَّن يَحُورَ
15 അതെ, തീർച്ചയായും അവന്‍റെ രക്ഷിതാവ്‌ അവനെപ്പറ്റി കണ്ടറിയുന്നവനായിരിക്കുന്നു.
بَلَى إِنَّ رَبَّهُ كَانَ بِهِ بَصِيرًا
16 എന്നാല്‍ അസ്തമയശോഭയെക്കൊണ്ട്‌ ഞാന്‍ സത്യം ചെയ്തു പറയുന്നു:
فَلَا أُقْسِمُ بِالشَّفَقِ
17 രാത്രിയും അതു ഒന്നിച്ച്‌ ചേര്‍ക്കുന്നവയും കൊണ്ടും,
وَاللَّيْلِ وَمَا وَسَقَ
18 ചന്ദ്രന്‍ പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അതിനെ കൊണ്ടും.
وَالْقَمَرِ إِذَا اتَّسَقَ
19 തീര്‍ച്ചയായും നിങ്ങള്‍ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്‌.
لَتَرْكَبُنَّ طَبَقًا عَن طَبَقٍ
20 എന്നാല്‍ അവര്‍ക്കെന്തുപറ്റി? അവര്‍ വിശ്വസിക്കുന്നില്ല.
فَمَا لَهُمْ لَا يُؤْمِنُونَ
21 അവര്‍ക്ക്‌ ഖുര്‍ആന്‍ ഓതികൊടുക്കപ്പെട്ടാല്‍ അവര്‍ സുജൂദ്‌ ചെയ്യുന്നുമില്ല.
وَإِذَا قُرِئَ عَلَيْهِمُ الْقُرْآنُ لَا يَسْجُدُونَ
22 പക്ഷെ അവിശ്വാസികള്‍ നിഷേധിച്ചു തള്ളുകയാണ്‌.
بَلِ الَّذِينَ كَفَرُواْ يُكَذِّبُونَ
23 അവര്‍ മനസ്സുകളില്‍ സൂക്ഷിച്ച്‌ വെക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.
وَاللَّهُ أَعْلَمُ بِمَا يُوعُونَ
24 ആകയാല്‍ (നബിയേ,) നീ അവര്‍ക്ക്‌ വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
فَبَشِّرْهُم بِعَذَابٍ أَلِيمٍ
25 വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക്‌ മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്‌.
إِلَّا الَّذِينَ آمَنُواْ وَعَمِلُواْ الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ