അദ്ധ്യായം 77: മുര്‍സലാത്ത് (അയക്കപ്പെടുന്നവര്‍)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 തുടരെത്തുടരെ അയക്കപ്പെടുന്നവയും,
وَالْمُرْسَلَاتِ عُرْفًا
2 ശക്തിയായി ആഞ്ഞടിക്കുന്നവയും,
فَالْعَاصِفَاتِ عَصْفًا
3 പരക്കെ വ്യാപിപ്പിക്കുന്നവയും,
وَالنَّاشِرَاتِ نَشْرًا
4 വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും,
فَالْفَارِقَاتِ فَرْقًا
5 ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം;
فَالْمُلْقِيَاتِ ذِكْرًا
6 ഒരു ഒഴികഴിവായിക്കൊണ്ടോ താക്കീതായിക്കൊണ്ടോ
عُذْرًا أَوْ نُذْرًا
7 തീര്‍ച്ചയായും നിങ്ങളോട്‌ താക്കീത്‌ ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.
إِنَّمَا تُوعَدُونَ لَوَاقِعٌ
8 നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,
فَإِذَا النُّجُومُ طُمِسَتْ
9 ആകാശം പിളര്‍ത്തപ്പെടുകയും,
وَإِذَا السَّمَاء فُرِجَتْ
10 പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും,
وَإِذَا الْجِبَالُ نُسِفَتْ
11 ദൂതന്‍മാര്‍ക്ക്‌ സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!
وَإِذَا الرُّسُلُ أُقِّتَتْ
12 ഏതൊരു ദിവസത്തേക്കാണ്‌ അവര്‍ക്ക്‌ അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌?
لِأَيِّ يَوْمٍ أُجِّلَتْ
13 തീരുമാനത്തിന്‍റെ ദിവസത്തേക്ക്‌!
لِيَوْمِ الْفَصْلِ
14 ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന്‌ നിനക്കറിയുമോ?
وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ
15 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
16 പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?
أَلَمْ نُهْلِكِ الْأَوَّلِينَ
17 പിന്നീട്‌ പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്‌.
ثُمَّ نُتْبِعُهُمُ الْآخِرِينَ
18 അപ്രകാരമാണ്‌ നാം കുറ്റവാളികളെക്കൊണ്ട്‌ പ്രവര്‍ത്തിക്കുക.
كَذَلِكَ نَفْعَلُ بِالْمُجْرِمِينَ
19 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
20 നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന്‌ നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?
أَلَمْ نَخْلُقكُّم مِّن مَّاء مَّهِينٍ
21 എന്നിട്ട്‌ നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു.
فَجَعَلْنَاهُ فِي قَرَارٍ مَّكِينٍ
22 നിശ്ചിതമായ ഒരു അവധി വരെ.
إِلَى قَدَرٍ مَّعْلُومٍ
23 അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!
فَقَدَرْنَا فَنِعْمَ الْقَادِرُونَ
24 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
25 ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ?
أَلَمْ نَجْعَلِ الْأَرْضَ كِفَاتًا
26 മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.
أَحْيَاء وَأَمْوَاتًا
27 അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു.
وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُم مَّاء فُرَاتًا
28 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
29 (ഹേ, സത്യനിഷേധികളേ,) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത്‌ അതിലേക്ക്‌ നിങ്ങള്‍ പോയി ക്കൊള്ളുക.
انطَلِقُوا إِلَى مَا كُنتُم بِهِ تُكَذِّبُونَ
30 മൂന്ന്‌ ശാഖകളുള്ള ഒരു തരം തണലിലേക്ക്‌ നിങ്ങള്‍ പോയിക്കൊള്ളുക.
انطَلِقُوا إِلَى ظِلٍّ ذِي ثَلَاثِ شُعَبٍ
31 അത്‌ തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന്‌ സംരക്ഷണം നല്‍കുന്നതുമല്ല.
لَا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ
32 തീർച്ചയായും അത്‌ (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും.
إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ
33 അത്‌ (തീപ്പൊരി) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും.
كَأَنَّهُ جِمَالَتٌ صُفْرٌ
34 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
35 അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്‌.
هَذَا يَوْمُ لَا يَنطِقُونَ
36 അവര്‍ക്ക്‌ ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല.
وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ
37 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
38 (അന്നവരോട്‌ പറയപ്പെടും:) തീരുമാനത്തിന്‍റെ ദിവസമാണിത്‌. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
هَذَا يَوْمُ الْفَصْلِ جَمَعْنَاكُمْ وَالْأَوَّلِينَ
39 ഇനി നിങ്ങള്‍ക്ക്‌ വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക.
فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ
40 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
41 തീർച്ചയായും സൂക്ഷ്മത പാലിച്ചവർ (സ്വർഗത്തിൽ) തണലുകളിലും അരുവികൾക്കിടയിലുമാകുന്നു.
إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ
42 അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവർഗങ്ങളുടെ ഇടയിലും.
وَفَوَاكِهَ مِمَّا يَشْتَهُونَ
43 (അവരോട്‌ പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.
كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ
44 തീർച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തർക്ക്‌ പ്രതിഫലം നൽകുന്നത്‌.
إِنَّا كَذَلِكَ نَجْزِي الْمُحْسِنينَ
45 അന്നേ ദിവസം നിഷേധിച്ചു തള്ളിയവർക്കാകുന്നു നാശം.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
46 (അവരോട്‌ പറയപ്പെടും:) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീർച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു.
كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُم مُّجْرِمُونَ
47 അന്നേ ദിവസം നിഷേധിച്ചു തള്ളിയവർക്കാകുന്നു നാശം.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
48 അവരോട്‌ കുമ്പിടൂ എന്ന്‌ പറയപ്പെട്ടാല്‍ അവർ കുമ്പിടുകയില്ല.
وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ
49 അന്നേ ദിവസം നിഷേധിച്ചു തള്ളിയവർക്കാകുന്നു നാശം.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
50 ഇനി ഇതിന്‌ (ഖുര്‍ആന്ന്‌) ശേഷം ഏതൊരു വർത്തമാനത്തിലാണ്‌ അവർ വിശ്വസിക്കുന്നത്‌?
فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ