അദ്ധ്യായം 112: ഇഖ്_ലാസ്

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.
قُلْ هُوَ اللَّهُ أَحَدٌ
2 അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
اللَّهُ الصَّمَدُ
3 അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
لَمْ يَلِدْ وَلَمْ يُولَدْ
4 അവന്ന്‌ തുല്യനായി ആരും ഇല്ലതാനും
وَلَمْ يَكُن لَّهُ كُفُوًا أَحَدٌ